Wednesday, March 24, 2010

കഥ

''മണ്ണ ങ്കട്ടയും കരിയിലയും  കാശിക്കു പോയ കഥ പറയട്ടേ?"
ശങ്കു നിഷേധഭാവത്തില്‍ തലയാട്ടി.
"കട്ടിലകപ്പെട്ടുപ്പോയ രാജകുമാരിയെ രക്ഷിച്ച ചുരുണ്ട
മുടിയുള്ള രാജകുമാരന്ടെ കഥ?
പുച്ഛത്തോടെ അവന്‍ തല വെട്ടിച്ചു.
"വിക്രമാധിത്യന്ടെയും വേതാളത്തിന്ടെയും കഥ?
'"മായാവീടേം ലുട്ടാപ്പീടേം?"
അമ്മയുടെ ശബ്ദം ഇടറിയിരുന്നു.
"ന്നാ ..മിക്കി മൌസിന്ടെ കഥ?"
"അതിനു അമ്മ കാര്‍ട്ടൂണ്‍ കാണാറില്ലല്ലോ?"
ശങ്കു എഴുന്നേറ്റു kurkure -യുടെ പാക്കട്ടുമെടുത്തു ടിവിയുടെ മുമ്പില്‍ പോയിരുന്നു.
ഉരുട്ടിവെച്ച ചോറുരുളകളില്‍ കണ്ണുനീര് വീണ്‌പിടയുന്നതും നോക്കി അമ്മ കഥകല്‍ ഓരോന്നായി വിഴുങ്ങി.

[One of the stories from Jennifarum Poochakkannukalum.)

No comments:

Post a Comment

Every sunset brings the promise of a new dawn

Every sunset brings the promise of a new dawn
An evening at Lal Bagh in Bangalore